ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഒരു സംഘടനയാണ് സിമി[1] [2](SIMI, പൂർണ്ണരൂപം: സ്‌റ്റുഡൻസ് ഇസ്‌ലാമിക് മൂവ്‌മന്റ് ഓഫ് ഇന്ത്യ; ഇന്ത്യയിലെ ഇസ്ലാമിക വിദ്യാർത്ഥി മുന്നേറ്റം എന്നത് മലയാളീകരണം). ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്നതും ജിഹാദിലൂടെ ഇന്ത്യയിലെ അമുസ്ലിങ്ങളെ പരിവർത്തനം ചെയ്യുക എന്നതുമായിരുന്നു സിമിയുടെ പ്രഖ്യാപിതലക്ഷ്യങ്ങൾ.[3]
സിമി ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ 2001ൽ 9/11 ഭീകരാക്രമണത്തെ തുടർന്ന് ഭാരതസർക്കാർ സിമിയെ നിരോധിച്ചു [4]. അന്തർദേശീയ ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽഖായ്ദയുടെ ഇടപെടൽ ഈ സംഘടനയിലുണ്ടെന്നതും നിരോധിക്കപ്പെടുന്നതിന് കാരണമായി.[5]. 2008 ജൂലൈ 25ന് നടന്ന ബംഗലുരു സ്‌ഫോടന പരമ്പരയും 2008 ജൂലൈ 26ലെ അഹ്മദാബാദ് സ്ഫോടന പരമ്പരയും ആസൂത്രണം ചെയ്തത് 'സിമി'യുടെ പുതിയ രൂപമായ ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയാണെന്ന് ഗുജറാത്ത് പോലീസ് കണ്ടെത്തി. [6]
1977 ഏപ്രിൽ 25 ഞായറാഴ്ചയാണ് സിമിയുടെ രൂപവത്കരണം നടക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അലീഗർ മുസ്ലിം സർവകലാശാലയിൽ ഒത്തുചേർന്ന വിദ്യാർത്ഥികളാണ് സിമി രൂപവത്കരിച്ചത്. 1940-കളിൽ തന്നെ ഇസ്‌ലാമിക വിദ്യാർത്ഥി കൂട്ടായ്‌മ രൂപവത്കരിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും, വിഭജനകാലത്തെ സംഘർഷഭരിതമായ രാഷ്‌ട്രീയ പാശ്ചാത്തലത്തിൽ അതിനായില്ല. വിഭജനാനന്തരം ഇസ്ലാമിക വിപ്ലവം ലക്ഷ്യമായി കണ്ട നിരവധി വിദ്യാർത്ഥികൂട്ടായ്‌മകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിവിധ നാമധേയത്തിൽ നിലവിൽ വന്നു. എസ്.ഐ.യു., എസ്.ഐ.സി., എം.എസ്.എ., എം.എസ്.വൈ.ഒ., ഐ.എസ്.എൽ., ഹൽഖയെ ത്വയ്യിബയെ ഇസ്‌ലാമി തുടങ്ങിയവ അവയിൽ ചിലതാണ്. 1975 ലെ അടിയന്തരാവസ്ഥക്കാലത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് വേറിട്ട് നിൽക്കുന്ന വിദ്യാർത്ഥി സംഘങ്ങളെ ഒരുമിച്ച് അണിനിരത്തി സമാന്തരമായ ഇസ്ലാമിക മുന്നേറ്റത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. റാവു ഇർഫാൻ, പ്രൊഫ. അഹ് മദുല്ലാഹ് സ്വിദ്ദീഖി തുടങ്ങിയവർ അടിയന്തരാവസ്ഥ കാലത്ത് അത്തരം കൂട്ടായ്മക്ക് വേണ്ടി ശ്രമിച്ചിരുന്നു. ഡോ. അഹ്മദുല്ലാഹ് സിദ്ദീഖിയായിരുന്നു സിമിയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റ്.
സിമി രൂപവത്കരണ വേളയിലെ നയനിലപാടുകളിൽ നിന്ന് വ്യതിചലിച്ച് പൂർണമായും തീവ്രവാദ നിലാപിടിലേക്കെത്തിചേർന്നെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി[7]. പി.എം.അബ്ദുസ്സ്ലാമായിരുന്നു[8] കേരളാ ഘടകത്തിൻ്റെ ആദ്യ നേതാവ്. ഇന്ത്യൻ ജമാ അത്തെ ഇസ്ലാമിയുടെ പോഷക വിഭാഗം എന്ന നിലയിലാണ് സിമി അറിയപ്പെട്ടിരുന്നതെങ്കിലും സിമിയോ ജമ അത്തെ ഇസ്ലാമിയോ അതംഗീകരിച്ചിട്ടില്ല
പാലസ്തീൻ നേതാവായ അറാഫത്തിന്റെ ഇന്ത്യൻ സന്ദർശനത്തെ എതിർത്ത സിമി ഡൽഹിയിൽ യാസർ അറാഫത്തിനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത് ജമാ അത്തെ ഇസ്ലാമിയെ സിമിയിൽ നിന്നകറ്റി. എന്നിരുന്നാലും 1987 വരെയുള്ള കാലഘട്ടത്തിലെ എല്ലാ സിമി ദേശീയ നേതാക്കന്മാരും ഇന്ത്യൻ ജമാ അത്തെ ഇസ്ലാമിയിലെ തല മുതിർന്ന നേതാക്കന്മാരാൺ്. ഡോ. അഹ്മദുല്ലാഹ് സിദീഖി, ജാമിയ മില്ലീയ സർവകലാശാലയിലെ ഡോ. മുഹമ്മദ് റഫത്ത്, മുസ്ലിം പേഴ്സണൽ ലോ ബോർഡ് വക്താവും ജമാ അത്തെ ഇസ്ലാമി നേതാവുമായ ഡോ. എസ്.ക്യൂ.ആർ ഇലിയാസ്. ഡോ. സലീം ഖാൻ തുടങ്ങിയ സിമി പ്രസിഡന്റുമാർ ഇന്ത്യൻ ജമാ അത്തെ ഇസ്ലാമിയുടെ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവരാൺ്. [9].
സിമിയിൽ മൂന്ന് തരം അംഗങ്ങളാണുണ്ടായിരുന്നത്.
അൻസ്വാർ
തഖ് വ (ദൈവഭയവും സൂക്ഷ്മതയും), ഇൽമ്(ഇസ്ലാമികമായ അറിവും പാണ്ഡിത്യവും),ഖുവ്വത്തുൽ ഫൈസ്വല (തീരുമാനാധികാരം, ദേശത്തിനും സംഘടനയ്‌ക്കും ഉപരിയായി ഇസ്ലാമികമായി സ്വയം സമർപ്പിതരാകുന്ന ആളുകളാണ് അൻസ്വാറുകൾ. അൻസ്വാറാകാൻ സിമി ലക്ഷ്യം വെക്കുന്ന ‘സ്വജീവൻ ഖുർ ആനും ഹദീസിനും അടിസ്ഥാനപ്പെടുത്തു സ്വയം പരിവർത്തിക്കപ്പെടുകയും, അല്ലാഹുവിന്റെ ഭൂമിയിൽ പ്രവാചക മാതൃകയിലെ ഭരണക്രമമായ ഖിലാഫത് സ്ഥപിക്കുവാനുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും അത് വഴി അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാനായി ശ്രമിക്കുകയും വേണം. അങ്ങനെയുള്ള ഏതൊരാൾക്കും സിമിയുടെ അൻസ്വാറാകാമായിരുന്നു.
ഇഖ് വാൻ
സിമി മുന്നോട്ട് വെക്കുന്ന ഇസ്ലാമികമായ പരിവർത്തനത്തിൻ് സ്വയം സന്നദ്ധമായി സംഘടനാ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളാവുകയും പങ്കെടുക്കുകയും ഏതൊരു ആണിനും പെണ്ണിനും സിമിയുടെ ഇഖ് വാൻ അല്ലെങ്കിൽ അഖ് വാത് ആകാമായിരുന്നു.
അഅ്വാൻ
സംഘടനയുമായി സഹകരിക്കുകയും സംഘടനാ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്ന എതൊരു ആണിനും പെണ്ണിനും സിമിയുടെ അഅ്വനാകാം.
സിമി ഉയർത്തിയ മുദ്രാവാക്യങ്ങളും സന്ദേശങ്ങളും തീവ്ര നിലപാടിന്റേതയിരുന്നു. സമൂഹത്തിന്റെ നാനാ കോണുകളിൽ നിന്നും അതിനെതിരേ വിമർശനങ്ങൾ വന്നിട്ടുമുണ്ട്.
30 വയസ് വരെയുള്ള യുവാക്കളും യുവതികളും വിദ്യാർത്ഥി-വിദ്യാർത്ഥിനികളുമാണ് സിമിയിലെ അംഗങ്ങളയിരിക്കാൻ യോഗ്യതപെട്ടവർ. യുവാക്കളെയും വിദ്യാർത്ഥികളെയും ഒരു നിശ്ചിത കാലയളവ് വരെ പരിശീലിപ്പിച്ച് ഇസ്ലാമിക സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് സിമി കയറ്റി വിടുന്നു എന്നാണ് അവരുടെ അവകാശവാദം.
അത്തരം ചില വ്യക്തികളും, അവർ വഹിക്കുന്ന പദവികളും:
1879 ലെ പ്രഥമ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോടെ ബ്രിട്ടീഷുക്കർക്കെതിരെ രംഗത്ത് വന്ന ദേവബന്ദി സലഫി ചിന്താധാരയിൽ നിന്നാൺ് സിമി ഊർജ്ജം കൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു അഫ്ഘാനിലെ താലിബാനും ഈ ദേവ്ബന്ദി സലഫി ധാരയുടെ ബാക്കി പത്രമാൺ് .തികഞ്ഞ സെമിറ്റിക് വിരുദ്ധത പ്രകടിപ്പിക്കുന്ന സിമി ഉസാമ ബിൻ ലാദൻ യഥാർഥ പോരാളിയെന്ന് പ്രസ്താവിക്കുകയുണ്ടായി[19].
സിമിയെ സ്വാധീനിച്ച വ്യക്തിത്വങ്ങൾ:
മലയാളത്തിൽ ‘വിവേകം’ സിമിയുടെ മുഖപത്രമായിരുന്നു. Islamic Movement എന്ന പേരിൽ ഇംഗ്ലീഷിലും, ഹിന്ദിയിലും , ഉർദുവിലും മാസിക ഇറങ്ങിയിരുന്നു. ‘തഹ് രീക്’ എന്ന പേരിൽ ഹിന്ദിയിലും ഗുജറാത്തിയിലും, ‘സേതിമെഡൽ‘ എന്ന പേരിൽ തമിഴിലും, ‘രൂപാന്തർ’ എന്ന പേരിൽ ബംഗാളിയിലും മുഖപത്രങ്ങളുണ്ടായിരുന്നു. ‘ഹിന്ദുസ്ഥാൻ പബ്ലിക്കേഷൻസ്’ എന്ന പേരിൽ മലയാളം, ഉർദു, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, തമിഴ് ഭാഷകളിൽ പുസ്തക പ്രസിദ്ധീകരണ ശാലയും ഉണ്ടായിരുന്നു.
തീവ്രനിലപാടുകളുള്ള ഹിന്ദു സംഘടനകളെ ഇസ്ലാമിന്റെ ശത്രുക്കളായാണ് സിമി കണക്കാക്കിയിരുന്നത്. ഇസ്ലാമികമായ പരിവർത്തനത്തിലൂടെ സാമൂഹിക ഉന്നമനം എന്ന ലക്ഷ്യമാണ് സിമി ലക്ഷ്യമിട്ടത്. ദേശീയത തകർത്ത് ഖിലാഫത്ത് പ്രസ്ഥാനം സ്ഥാപിക്കാനുള്ള സിമിയുടെ ശ്രമം ദേശീയതക്കെതിരേയുള്ള വെല്ലുവിളിയായിരിന്നു.[22] ബാബറി മസ്ജിദ് തകർത്തതിനെതിരെ സിമി നടത്തിയ പ്രക്ഷോഭം പലയിടത്തും പോലീസ് തടഞ്ഞു. പോലീസുമായി സിമി പലയിടത്തും ഏറ്റുമുട്ടി [23].
നിരോധന വേളയിൽ ഡോ. ശാഹിദ് ബദർ ഫലാഹിയായിരുന്നു സിമിയുടെ ദേശീയ പ്രസിഡന്റ്. സെക്രട്ടറി ജനറൽ സഫ്ദർ നാഗൂറിയും. നിരോധനത്തിന്റെ പിറ്റേന്ന ഡോ. ബദരിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും സഫ്ദർ നാഗോറി സഹിതം കേന്ദ്ര ഓഫീസിലെ നിരവധി നേതാക്കൾ ഒളിവിൽ പോയി [24]. സിമിയുടെ നിരവധി നേതാക്കൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ടു.
2008 മാർച്ച് 27 ന് മദ്ധ്യപ്രദേസിലെ ഇൻഡോറിൽ നിന്ന് സഫ്ദർ നാഗോറി അറസ്റ്റ് ചെയ്യപ്പെട്ടു.
അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമായി പ്രവർഥിക്കുന്ന Consultative Committee of Indian Muslims സിമിയെ ധാർമികമായും സാമ്പത്തികമായും സഹായിക്കുന്നുവെന്ന് പറയപ്പെടുന്നു.[25] പാകിസ്താനിലെ ജമാ അത്തെ ഇസ്ലാമി, ലഷ്കറെ ത്വയ്യിബ, ജൈശു മുഹമ്മദ് തുടങ്ങിയവയുമായി സിമി ബന്ധം പുലർത്തുന്നു.[25] ഇന്ത്യയിൽ അങ്ങോളമിങ്ങോളം നടന്ന നിരവധി സ്ഫോടനങ്ങളിൽ സിമിയും ലശ്കറെ ത്വയ്യിബയും ഒന്നിച്ചിടപെട്റ്റതായി തെളിയിക്കപ്പെട്ടിട്ടുണ്ട്..[25] റിയാദിലെ ലോകം മുസ്ലീം അസംബ്ലിയിൽ നിന്നും ധാരാളം ധനസഹായം ലഭിക്കുന്നു എന്നും പറയപ്പെടുന്നു..[25] പാക്കിസ്ഥനിൽ നീന്നും സാമ്പത്തിക സഹായം കിട്ടുന്നുണ്ട് ഇവർക്ക്. നേപ്പാളിലെ ഇസ്ലാമിക യൂത്ത് സംഘവുമായും ബംഗ്ലാദേശിലെ ഹർകത്തുൽ ജിഹാദൽ ഇസ്ലാമി, ചാത്രാ ശിബിർ എന്ന സംഘടനകളുമായും സിമിക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഇവയുടെയൊക്കെ ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആളും അർത്ഥവും നൽകി സഹായിക്കുന്നത് സിമിയാണെന്ന് വിശ്വസിക്കപ്പെടുന്നു.[1]
ഇന്ത്യയിലെ നിരവധി മതമൗലിക പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്നത് സിമി പ്രവർത്തകരാണെന്ന്. കേരളത്തിലെ എൻ.ഡി.എഫ്., എസ്.ഡി.പി.ഐ, ഇസ്ലാമിക് യൂത്ത് സെന്റർ, തമിഴ്‌നാട്ടിലെ തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം (ടി.എം.എം.കെ), പോപുലർ പ്രണ്ട് ഓഫ് ഇന്ത്യ, തഹ് രീക് ഇഹ്യായെ ഉമ്മ, ഇസ്ലാമിക് ദാവാ മൂവ്മെന്റ് തുടങ്ങിയവയുടെ സാരഥികൾ സിമിക്കാരാണ് [26].
1993 ൽ സിഖ് തീവ്രവാദിയായ ലാൽ സിംഗിന്റെ അറസ്റ്റോട് കൂടി സിമിയും സിഖ് തീവ്രവാദികളും കശ്മീർ തീവ്രവാദികളുമായുള്ള കൂട്ട്കെട്ട് പുറത്ത് വരികയുണ്ടായി. കനിഷ്ക വിമാനം ബോംബ് വെച്ച് തകർക്കാൻ ഖാലിസ്ഥാൻ വാദികൾക്ക് സഹായം നൽകിയത് സിമിയാണെന്ന് ആരോപണമുയർന്ന്നിരുന്നു[27].
കേരളത്തിൽ മാത്രം ഏകദേശം 12ഓളം സംഘ്ടകളെ നിയത്ന്രിക്കുന്നത് സിമിക്കാരാണെന്ന് വിശ്വസിക്കപ്പെടുന്നു. എൻ.ഡി.എഫ്, പോപുലർ ഫ്രണ്ട്, യൂത്ത് സെന്റർ, കരുണാ ഫൌണ്ടേഷൻ, സാക്ഷി, ഫോകസ്, മുസ്ലിം ഐക്യവേദി, ഐ.എൻ.എൽ, ജനജാഗ്രതാവേദി, ബാബരി മസ്ജിദ് മൂവെമെന്റ്, ഇസ്ലാമിക ദ അവാ മൂവെമെന്റ് തുടങ്ങിയവ സിമിയുടെ പോഷകഘടകങ്ങളാണെന്ന് രഹസ്യാന്വേഷണ വിഭാഗം സർക്കാരിനെ അറിയിച്ചിരുന്നു.[28].
ഗൾഫ് മേഖലയിൽ സൗദി അറേബ്യ കേന്ദീകരിച്ച് ജം ഇയത്തുൽ അൻസ്വാർ എന്ന പേരിൽ സിമി പ്രവർത്തിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഇന്ത്യൻ ഭരണാധികാരികൾക്ക് സിമി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി തെളിവുകൾ കിട്ടിയിട്ടുണ്ട്. കുറ്റമാരോപിക്കപ്പെട്ട ചിലരെ നിരപരാധികളാണെന്നു കണ്ടു വിട്ടയച്ചിട്ടുണ്ട്. സിമിയുടെ നേതൃതഥത്തിനു മേൽ പല സ്ഫോടന പദ്ധതികളും ഭരണകൂടങ്ങൾ ആരോപിച്ചിട്ടുണ്ട്.
11 ജൂലൈയിൽ മുംബൈയിൽ നടന്ന ബോംബുസ്ഫോടന പരമ്പരയിൽ സിമിക്ക് പങ്കുണ്ടെന്ന് പോലീസുദ്യോഗസ്ഥർ പറഞ്ഞെങ്കിലും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ മുലായം സിങ് യാദവ് സിമി നിയമവിരുദ്ധമായി ഇടപ്പെട്ടതിന് തെളിവ് ഇല്ല ("No evidence of its involvement in unlawful activities") എന്ന് പ്രഖാപിച്ചിരുന്നു .[29] . സിമിക്ക് ഒസാമാ ബിൻ ലാദനുമായും അൽ ഖായ്ദയുമായും ബന്ധമുണ്ടെന്ന് പത്രമാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്[25]. 2007 ഫെബ്രുവരി 15: ഇന്ത്യയുടെ പരമോന്നത കോടതി സിമി വിഘടന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നു കണ്ടെത്തി.[30] സിമിയ്ക്ക് ലഷ്കർ-ഇ-തൊയ്ബ എന്ന ഭീകരസംഘടനയുമായി അടുത്ത ബന്ധമുണ്ടെന്ന് 2008 ഏപ്രിൽ മാസത്തിൽ ഇന്ത്യാ ഗവണ്മെന്റ് സ്ഥിരീകരിച്ചു[31]
ഇന്ത്യന് ഭരണകൂടം 2001 സെപ്റ്റംബർ 27-ന് സിമിയുടെ പ്രവർത്തനങ്ങളെ ആദ്യമായി നിരോധിച്ചത്. 2001 മുതലുള്ള കാലഘട്ടത്തിൽ ടാഡാ പ്രകാരവും മറ്റ് തീവ്രവാദവിരുദ്ധ നിയമങ്ങൾ പ്രകാരവും സിമിയുടെ പ്രവർത്തകർക്ക് പങ്കുടെന്ന് കോടതികൾ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് സിമിയെ സർക്കാർ നിരോധിച്ചത്. 2008 ഫെബ്രുവരി 7-നു ഇന്ത്യൻ ഭരണകൂടം സിമിയെ രണ്ട് വർഷത്തേക്കുകൂടി നിരോധിച്ചു. എന്നാൽ ഈ നിരോധനത്തിനെതിരെ നല്കിയ അപ്പീൽ ഡൽഹി ഹൈക്കോടതിയിലെ സ്പെഷ്യൽ ട്രൈബ്യൂണൽ സ്വീകരിക്കുകയും 2008 ഓഗസ്റ്റ് 5-ന് നിരോധനം നീക്കി [32]. എന്നാൽ ആ ഉത്തരവിനെതിരെ കേന്ദ്രസർക്കാർ നല്കിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി ഓഗസ്റ്റ് 6-ന് ട്രൈബ്യൂണലിന്റെ ഉത്തരവ് താല്ക്കാലികമായി സ്റ്റേ ചെയ്തു.[33]
{{cite news}}
: Unknown parameter |accessdate-=
ignored (help)
{{cite web}}
: Check |url=
value (help); Missing pipe in: |url=
(help)