ആനന്ദിബെൻ പട്ടേൽ | |
---|---|
ഉത്തർ പ്രദേശ്, ഗവർണർ | |
ഓഫീസിൽ 2019-തുടരുന്നു | |
മുൻഗാമി | റാം നായിക് |
മധ്യ പ്രദേശ്, ഗവർണർ | |
ഓഫീസിൽ 2020-2021, 2018-2019 | |
മുൻഗാമി | ലാൽജി ടണ്ടൻ |
പിൻഗാമി | എം.സി. പട്ടേൽ |
ഛത്തീസ്ഗഢ്, ഗവർണർ | |
ഓഫീസിൽ 2018-2019 | |
മുൻഗാമി | ബി.ഡി.ടണ്ടൻ |
പിൻഗാമി | അനസൂയ ഉയ്ക് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മെഹ്സാന, ഗുജറാത്ത് | 21 നവംബർ 1941
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
പങ്കാളി | മഫത്ലാൽ പട്ടേൽ |
കുട്ടികൾ | 1 son and 1 daughter |
As of 3 ജനുവരി, 2024 ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ് |
2019 മുതൽ ഉത്തർ പ്രദേശ് ഗവർണറായി തുടരുന്ന[1] ഗുജറാത്തിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവും ഗുജറാത്തിന്റെ ആദ്യ വനിത മുഖ്യമന്ത്രിയുമായിരുന്നു ആനന്ദിബെൻ പട്ടേൽ.(ജനനം: 21 നവംബർ 1941) [2] രണ്ടു തവണ മധ്യപ്രദേശിന്റെയും ഒരു തവണ ഛത്തീസ്ഗഡിന്റെയും ഗവർണറായും 2014 മുതൽ 2016 വരെ ഗുജറാത്ത് മുഖ്യമന്ത്രി, 1998 മുതൽ 2014 വരെ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, 1998 മുതൽ 2018 വരെ നിയമസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. [3] [4] [5]
ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ഖരേട് ഗ്രാമത്തിൽ ജീതാഭായി പട്ടേലിന്റെയും മീനാബെന്നിന്റെയും മകളായി 1941 നവംബർ 21ന് ജനനം. അഹമ്മദാബാദ് എൻ.എം.എച്ച്.എസ്, ഗുജറാത്ത് വിദ്യാപീഠ്, എം.ജി.പഞ്ചൽ സയൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. പഠന ശേഷം അധ്യാപക ജോലിയിൽ പ്രവേശിച്ചു. ദീർഘകാലം അധ്യാപികയായിരുന്നു.[6] മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്.
1987-ൽ ബി.ജെ.പിയിൽ ചേർന്ന ആനന്ദി മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ, പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിലും ശ്രദ്ധേയയാണ്.
1994 മുതൽ 1998 വരെ രാജ്യസഭാംഗമായും 1998 മുതൽ 2018 വരെ സംസ്ഥാന നിയമസഭാംഗമായും സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
2014-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി നിയമിതനായതിനെ തുടർന്ന് ആനന്ദിബെൻ ഗുജറാത്ത് മുഖ്യമന്ത്രിയായി. ഗുജറാത്തിൽ ഭൂരിപക്ഷമായ പട്ടേൽ വിഭാഗക്കാരുടെ വിദ്യാഭ്യാസ സംവരണം 2016-ൽ റദ്ദ് ചെയ്ത് വിദ്യാഭ്യാസ മേഖല സ്വകാര്യവത്കരണ ബിൽ പാസാക്കിയ മുഖ്യമന്ത്രി ആനന്ദിബെന്നിന്റെ നടപടി വ്യാപകമായ പട്ടിദാർ പ്രക്ഷോഭത്തിന് ഇടയാക്കി.
ഇതിനെ തുടർന്ന് 2016-ൽ നടന്ന ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി പരാജയപ്പെട്ടതിനെ തുടർന്ന് ഈ സംഭവം പാർട്ടിക്കുള്ളിൽ വ്യാപക അതൃപ്തിക്ക് കാരണമായി.[7] ഒടുവിൽ പട്ടീദാർ പ്രക്ഷോഭത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കൊണ്ട് 2016-ൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ആനന്ദി ബെൻ രാജിവച്ചു.
പ്രധാന പദവികളിൽ
{{cite web}}
: Check date values in: |accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]
{{cite web}}
: Check date values in: |accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]
{{cite news}}
: Check date values in: |accessdate=
and |date=
(help)