എ.കെ. രാമാനുജൻ | |
---|---|
പ്രമാണം:A.K.RamanujanPic.jpg | |
ജനനം | Mysore, Kingdom of Mysore, British India | 16 മാർച്ച് 1929
മരണം | 13 ജൂലൈ 1993 Chicago, Illinois, United States | (പ്രായം 64)
ഭാഷ | English, Tamil and Kannada |
ദേശീയത | Indian |
വിദ്യാഭ്യാസം | PhD. in Linguistics |
പഠിച്ച വിദ്യാലയം | Indiana University Deccan College |
ശ്രദ്ധേയമായ രചന(കൾ) | The Striders; Second Sight |
അവാർഡുകൾ | MacArthur Fellowship, Sahitya Akademi Award and Padma Shree |
കർണാടകത്തിലെ മൈസൂരു സ്വദേശിയായ മതപണ്ഡിതനും ഭാഷാശാസ്ത്രജ്ഞനും എഴുത്തുകാരനുമാണ് അത്തിപ്പെട്ട് കൃഷ്ണസ്വാമി എന്ന എ.കെ. രാമാനുജൻ (1929-1993). അമേരിക്കയിലെ ഇന്ത്യാന സർവകലാശാലയിൽനിന്ന് ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ചിക്കാഗോ സർവകലാശാലയിൽ അധ്യാപകനായി ജോലിചെയ്ത ഇദ്ദേഹം ഇന്ത്യൻ ക്ലാസിക്കൽ സാഹിത്യത്തിലെ ആധികാരിക ശബ്ദങ്ങളിലൊന്നായിരുന്നു.
മൈസൂർ സർവ്വകലാശാലയിൽ ഗണിതശാസ്ത്രാദ്ധ്യാപകനായിരുന്ന അട്ടിപ്പട്ട് അസുരി കൃഷ്ണസ്വാമിയുടെ മകനായി മൈസൂരിൽ 16 മാർച്ച് 1929 ന് ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛന് ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും സാഹിത്യത്തിലും അഗാധതാത്പര്യമുണ്ടായിരുന്നു. ഇംഗ്ലീഷ്, കന്നട, സംസ്കൃതം ഭാഷകളിലെ പുസ്തകങ്ങൾ നിറഞ്ഞ ഒരു ഗ്രന്ഥശാല വീട്ടിൽ ഉണ്ടായിരുന്നു. കന്നട, തമിഴ് ഭാഷകളിൽ പരന്ന വായനയുടെ പശ്ചാത്തലമുണ്ടായിരുന്ന അമ്മ, സാധാരണക്കാരിയെങ്കിലും ആശയവൈവിദ്ധ്യങ്ങൾക്കിടയിൽ പകച്ചു പോകാത്തവളായിരുന്നു. [1]
"കഥ പറയൽ" (telling tales) എന്ന ലേഖനത്തിൽ രാമാനുജൻ "അച്ഛൻ ഭാഷകളും", "അമ്മ മൊഴികളും" മുഴങ്ങിക്കേട്ടിരുന്ന മൈസൂറിലെ മൂന്നു നിലകളുള്ള വീട്ടിലെ തന്റെ ബാല്യത്തെ ഇങ്ങനെ അനുസ്മരിക്കുന്നു:-
“ | അച്ഛൻ ഞങ്ങളോടു സംസാരിച്ചിരുന്നത് ജ്യോതിശാസ്ത്രത്തേയോ ജ്യോതിഷത്തേയോ, യൂക്ലിഡിനേയോ, ഭഗവദ്ഗീതയേയോ, ചോസറിനേയോ, ഷേക്സ്പിയറേയോ, ടോൾസ്റ്റോയ്-യേയോ, ഡ്യൂമായേയോ, അപ്പോൾ തന്റെ വായനയിൽ ഉണ്ടായിരുന്ന മറ്റെന്തിനെയെങ്കിലുമോ കുറിച്ചായിരിക്കും. ഒരിക്കൽ അടുക്കളയിൽ അദ്ദേഹം മാക്ബത്തിന്റെ കഥ മുഴുവൻ അമ്മയോട്, ഞങ്ങളെല്ലാവരും കേൾക്കെ തമിഴിൽ പറഞ്ഞു. അതൊരു അപൂർവസന്ദർഭമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങൾ വളർന്നു വന്നതോടെ, സംസ്കൃതവും ഇംഗ്ലീഷും ഞങ്ങൾക്ക് "അച്ഛൻ ഭാഷകളും"(father languages) തമിഴും കന്നടയും അമ്മമൊഴികളും (mother tongues) ആയി. "അച്ഛൻ ഭാഷകൾ" ഞങ്ങളെ ഞങ്ങളുടെ തന്നെ ബാല്യത്തിൽ നിന്നും കാലിവളർത്തൽക്കാരായ ഗ്രാമീണർ നിറഞ്ഞ ഗ്രാമത്തിൽ നിന്നും അകറ്റി. "അമ്മ മൊഴികൾ" ഞങ്ങളെ അവയുമായി അടുപ്പിച്ചു. ഞങ്ങളുടെ വീട് മൂന്നു നിലയുള്ളതായിരുന്നു എന്നതിൽ വലിയ ഔചിത്യം ഇപ്പോൾ എനിക്കു കാണാൻ കഴിയുന്നു. താഴത്തെ നില തമിഴിന്റെ ലോകമായിരുന്നു; മുകളിലത്തെ നിലകൾ ഇംഗ്ലീഷ്, സംസ്കൃതങ്ങളുടെ ലോകവും. അതിനൊക്കെ മുകളിലുള്ള വീടിന്റെ തുറന്ന മട്ടുപ്പാവിലിരിക്കുമ്പോൾ അച്ഛൻ നക്ഷത്രങ്ങളെ ചൂണ്ടി അവയുടെ ഇംഗ്ലീഷ്, സംസ്കൃത നാമങ്ങൾ ഞങ്ങൾക്കു പറഞ്ഞു തരുമായിരുന്നു. അവിടെയിരുന്ന്, താഴെയുള്ള കന്നുകാലി വളർത്തുകാരുടെ കോളണിയും ഞങ്ങൾക്കു കാണാമായിരുന്നു.[2] | ” |
മാതാപിതാക്കളും ബാല്യത്തിലെ ചുറ്റുപാടുകളും തന്നിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് രാമാനുജൻ പിന്നീട് "ആത്മചിത്രം"(സെൽഫ് പോർട്രെയിറ്റ്) എന്ന കവിതയിൽ എഴുതിയിട്ടുണ്ട്.
“ | എനിക്ക് ഞാനൊഴിച്ച് മറ്റെല്ലാവരുടേയും ഛായയുണ്ട്. ചിലപ്പോൾ, പീടികകളുടെ സ്പടികജാലകങ്ങൾ, |
” |
മാരിമല്ലപ്പ ഹൈസ്കൂളിലും മൈസൂർ മഹാരാജാ കോളേജിലും പഠിച്ചു. 1959 -62 കാലത്ത് ഇൻഡ്യാന യൂണിവേഴ്സിറ്റിയിലെ ഫുൾ ബ്രൈറ്റ് സ്കോളറായി, ഭാഷാശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി. 1962 ൽ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി, മുപ്പതു വർഷത്തോളം അവിടെ പ്രവർത്തിച്ചു.സൗത്ത് ഏഷ്യൻ ഭാഷകളും നാഗരികതകളും വകുപ്പിന്റെ ചെയർമാനായി പ്രവർത്തിച്ചു. ഹാർവാർഡ്, വിസ്കോൺസിൻ, മിഷിഗൻ, കാലിഫോർണിയ തുടങ്ങി നിരവധി സർവ്വകലാശാലകളിൽ പഠിപ്പിച്ചു. ചിക്കാഗോ സർവ്വകലാശാലയിൽ സൗത്ത് ഏഷ്യൻ സ്റ്റഡീസ് പ്രോഗ്രാം തുടങ്ങാൻ നേതൃത്ത്വം നൽകി.
എ കെ രാമാനുജന്റെ "ത്രീ ഹൺഡ്രഡ് രാമായണാസ്: ഫൈവ് എക്സാംബിൾസ് ആൻഡ് ത്രീ തോട്ട്സ് ഓൺ ട്രാൻസ്ലേഷൻ" എന്ന പ്രബന്ധം ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന കാരണത്താൽ ഡൽഹി സർവകലാശാലയിലെ ബിഎ രണ്ടാം വർഷ സിലബസിൽനിന്ന് എടുത്തുമാറ്റാനുള്ള അക്കാദമിക് കൗൺസിലിന്റെ തീരുമാനം വലിയ വിവാദം ക്ഷണിച്ചു വരുത്തി[3][4]. കൗൺസിലിലെ 120 അംഗങ്ങളിൽ ഒമ്പത് പേർമാത്രമാണ് പ്രബന്ധത്തിന് അനുകൂലമായ നിലപാടെടുത്തത്. തുടർന്ന് ഭൂരിപക്ഷ അഭിപ്രായപ്രകാരം പ്രബന്ധം സിലബസിൽ നിന്ന് നീക്കംചെയ്യാൻ സർവകലാശാല ഉത്തരവിറക്കി.[5] 1987 ൽ പിറ്റ്സ്ബർഗ് യൂണിവേഴ്സിറ്റിയിൽ നടന്ന കോൺഫറൻസിൽ എ.കെ. രാമാനുജൻ അവതരിപ്പിച്ച പ്രബന്ധമാണ് "ത്രീ ഹൺഡ്രഡ് രാമായണാസ്: ഫൈവ് എക്സാംബിൾസ് ആൻഡ് ത്രീ തോട്ട്സ് ഓൺ ട്രാൻസ്ലേഷൻ". ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലെ പല രാജ്യങ്ങളിലും പ്രചാരത്തിലുള്ള രാമായണങ്ങളുടെ വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും പറ്റി പരാമർശിക്കുന്നതിലൂടെ ഈ ഇതിഹാസകാവ്യത്തിന്റെ വ്യാഖ്യാനങ്ങളെക്കുറിച്ച് കൃത്യമായ അറിവു നൽകുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും സാമൂഹിക സാഹചര്യങ്ങൾക്കും അനുസൃതമായി രചിക്കപ്പെട്ട ഈ ഗ്രന്ഥങ്ങളെയെല്ലാം തന്നെ രാമായണസാഹിത്യശാഖയിലെ വിലപ്പെട്ട സംഭാവനകളായി അദ്ദേഹം കണക്കാക്കുന്നു. വ്യത്യസ്ത ആഖ്യാനങ്ങളിൽ ഒരേ കഥ തന്നെ പലരീതിയിൽ ചിത്രീകരിച്ചിരിക്കുന്നതിനെക്കുറിച്ചും പല രൂപത്തിലും സ്വഭാവ വിശേഷങ്ങളിലും കഥാപത്രങ്ങൾ വരുന്നതിനെക്കുറിച്ചും രാമാനുജൻ പ്രബന്ധത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.[6]
പ്രാചീന തമിഴ് ക്ലാസിക് കൃതികളുടെയും മധ്യ കാലത്തെ കന്നഡ കൃതികളുടെയും തർജ്ജമകൾ
എ.കെ. രാമാനുജന്റെ മൂന്നു കന്നഡ കവിതാ സമാഹാരങ്ങളും ഒരു നോവെല്ലയും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
{{cite news}}
: Check date values in: |accessdate=
and |date=
(help)