ഒഡേസ സത്യൻ | |
---|---|
![]() ഒഡേസ സത്യൻ | |
ജനനം | |
മരണം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഡോക്യുമെന്ററി നിർമ്മാതാവ് ചലച്ചിത്ര പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകൻ നക്സലൈറ്റ് |
ജീവിതപങ്കാളി | ജെന്നി |
കുട്ടികൾ | സോയ സാന്ദ്ര |
അവാർഡുകൾ | സംഗീത നാടക അക്കാദമി പുരസ്കാരം |
ജനകീയ സിനിമാനിർമ്മാണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ ചലച്ചിത്ര പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായിരുന്നു ഒഡേസ സത്യൻ (23 നവംബർ 1944 — 19 ഓഗസ്റ്റ് 2014). ജനകീയമായി സിനിമകൾ അവതരിപ്പിക്കാനും അതുവഴി സാധാരണക്കാർക്കിടയിൽ ലോകോത്തര സിനിമകൾ എത്തിക്കുന്നതിലും മുഖ്യപങ്കുവഹിച്ചു. [1]
കോഴിക്കോട്, വടകരയിൽ കുങ്കർ-ചീരു ദമ്പതികളുടെ മകനാണ്. ആദ്യകാല നക്സലൈറ്റ് പ്രവർത്തകനായിരുന്നു. സി.പി.ഐ.(എം.എൽ) കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. ജനകീയ സാംസ്കാരിക വേദിയിലും സജീവമായി പ്രവർത്തിച്ചു. ഏറെ വിവാദമായ വടകര സിൽവർ ഹോട്ടൽ സമരം, ഇരിങ്ങൽ പാറയിലെ കൂലി പ്രശ്നത്തിലും ജയഭാരത് തിയറ്റർ ടിക്കറ്റ് കരിഞ്ചന്ത പ്രശ്നത്തിലും സമരങ്ങൾക്ക് നേതൃത്വം നൽകി. സമരങ്ങളുടെ ഭാഗമയി പലപ്പോഴായി ജയിലടക്കപെട്ടിരുന്നു.[2][3] കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലെ കൈക്കൂലിക്കാരായ ഡോക്ടർമാരെ ജനകീയ വിചാരണ ചെയ്യുന്നതിന് നേതൃത്വം നൽകി.[4]
ജനകീയ സിനിമാ പ്രസ്ഥാനമായ ഒഡേസയിലൂടെയാണ് സത്യൻ ചലച്ചിത്രരംഗത്തെത്തിയത്. ജോൺ എബ്രഹാമിന്റെ അടുത്ത സഹയാത്രികനായിരുന്നു. ജോൺ എബ്രഹാമിന്റെ മരണശേഷം, സമാന്തര സിനിമാ കൂട്ടായ്മയായ ഒഡേസയ്ക്ക് സത്യനാണ് നേതൃത്വം നൽകിയത്. ജനങ്ങളിൽ നിന്ന് പണം പിരിച്ചാണ് അദ്ദേഹം സിനിമ ചെയ്തിരുന്നത്. ജനകീയ പിന്തുണയോടെ ഒഡേസയുടെ ബാനറിൽ നിരവധി ഡോക്യുമെന്ററികൾ സത്യൻ നിർമിച്ചിട്ടുണ്ട്. നക്‌സൽ വർഗീസിന്റെ മരണവും കവി എ. അയ്യപ്പന്റെ ജീവിതവുമെല്ലാം സത്യൻ ഡോക്യുമെന്ററികൾക്ക് വിഷയമായിട്ടുണ്ട്. 'അഗ്‌നിരേഖ'യ്ക്ക് പുണെയിലെ ഫാൽക്കെ സൊസൈറ്റിയുടെ സമ്മാനം ലഭിച്ചു. 'ബലിക്കുറിപ്പുകൾ' എന്ന മ്യൂസിക് ആൽബത്തിന് ആറാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. [5]
നക്സൽ വർഗീസിന്റെ വധം ഏറ്റുപറഞ്ഞ രാമചന്ദ്രൻ നായരെ കുറിച്ചുള്ള 'വേട്ടയാടപ്പെട്ട മനസ്സ്, വ്യാജ പ്രണയങ്ങളെ തുറന്നുകാട്ടിയ 'മോർച്ചറി ഓഫ് ലൗ, രക്തസാക്ഷിത്വം വരിച്ച നക്‌സലൈറ്റ് അങ്ങാടിപ്പുറം ബാലകൃഷ്ണനെ കുറിച്ചുള്ള 'അഗ്നിരേഖ' എന്നീ ഡോക്യുമെന്ററികൾ ശ്രദ്ധേയങ്ങളായിരുന്നു. 'വിശുദ്ധപശു' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂർത്തിയാക്കി. മൃഗങ്ങളെ ഒരേസമയം ആരാധിക്കുകയും ബലി നല്കുകയും ചെയ്യുന്ന മനുഷ്യന്റെ ഇരട്ടമുഖമാണ് 'വിശുദ്ധപശു'വിന്റെ പ്രമേയം.
19 ഓഗസ്റ്റ് 2014 ൽഅർബുദ രോഗ ബാധിതനായി മരണമടഞ്ഞു.
{{cite web}}
: CS1 maint: bot: original URL status unknown (link)
{{cite web}}
: CS1 maint: bot: original URL status unknown (link)
{{cite web}}
: CS1 maint: bot: original URL status unknown (link)
{{cite web}}
: CS1 maint: bot: original URL status unknown (link)
{{cite web}}
: CS1 maint: bot: original URL status unknown (link)
{{cite news}}
: CS1 maint: bot: original URL status unknown (link)