കമൽ നാഥ് | |
---|---|
മധ്യപ്രദേശ് മുഖ്യമന്ത്രി | |
ഓഫീസിൽ 2018-2020 | |
മുൻഗാമി | ശിവരാജ് സിംഗ് ചൗഹാൻ |
പിൻഗാമി | ശിവരാജ് സിംഗ് ചൗഹാൻ |
ലോക്സഭാംഗം | |
ഓഫീസിൽ 2014, 2009, 2004, 1999, 1998, 1991, 1989, 1984, 1980 | |
മുൻഗാമി | സുന്ദർലാൽ പട്വ |
പിൻഗാമി | നകുൽ നാഥ് |
മണ്ഡലം | ചിന്ദ്വാര |
നിയമസഭാംഗം | |
ഓഫീസിൽ 2019-തുടരുന്നു | |
മണ്ഡലം | ചിൻദ്വാര |
കേന്ദ്ര, പാർലമെൻററി കാര്യ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2012-2014 | |
മുൻഗാമി | പവൻ കുമാർ ബൻസാൽ |
പിൻഗാമി | എം. വെങ്കയ്യാ നായിഡു |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കാൺപൂർ, ഉത്തർ പ്രദേശ് | 18 നവംബർ 1946
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | അൽക്കാ നാഥ് |
കുട്ടികൾ | 2 |
As of 28 നവംബർ, 2022 ഉറവിടം: പതിനാറാം ലോക്സഭ |
ഒൻപത് തവണ ലോക്സഭാംഗം, ആറു തവണ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, 2018 മുതൽ 2020 വരെ മധ്യപ്രദേശ് മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് കമൽനാഥ്.(ജനനം: 18 നവംബർ 1946) 2020 മുതൽ 2022 വരെ മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. നിലവിൽ 2019 മുതൽ നിയമസഭാംഗമായി തുടരുന്നു.[1][2][3][4][5][6]
ഉത്തർ പ്രദേശിലെ കാൺപൂരിൽ ബിസിനസുകാരനായ മഹേന്ദ്രനാഥിൻ്റെയും ലീലയുടേയും മകനായി 1946 നവംബർ 18ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡെറാഡൂണിലുള്ള ഡൂൺ സ്കൂളിൽ നിന്നും കൽക്കട്ടയിലുള്ള സെൻ്റ് സേവ്യഴ്സ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി. കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി.
കോൺഗ്രസ് ടിക്കറ്റിൽ 1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ചിൻദ്വാരയിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കമാവുന്നത്. പിന്നീട് നടന്ന എല്ലാ ലോക്സഭ തിരഞ്ഞെടുപ്പുകളിലും (1984, 1989, 1991, 1998, 1999, 2004, 2009, 2014) ചിൻദ്വാര മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായി. 1996-ലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് ഭാര്യ അൽക്ക നാഥിന് വിട്ട് കൊടുത്ത് മത്സരത്തിൽ നിന്ന് ഒഴിഞ്ഞു നിന്നെങ്കിലും 1997-ൽ അൽക്ക സീറ്റ് രാജിവച്ചു. 1997-ൽ നടന്ന ലോക്സഭ ഉപ-തിരഞ്ഞെടുപ്പിൽ ചിൻദ്വാരയിൽ നിന്ന് മത്സരിച്ച കമൽ നാഥ് ബി.ജെ.പി സ്ഥാനാർത്ഥിയായ സുന്ദർലാൽ പട്വയോട് പരാജയപ്പെട്ടു. 1998, 1999, 2004, 2009, 2014 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ചിൻദ്വാരയെ ലോക്സഭയിൽ പ്രതിനിധീകരിച്ചു.
2018-ൽ നടന്ന മധ്യ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയതിനെ(114/230) തുടർന്ന് മധ്യ പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2018-ൽ ലോക്സഭാംഗത്വം രാജിവച്ച് 2019-ലെ നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2020-ൽ പാർട്ടിയിലുണ്ടായ വിഭാഗീയതയെ (കമൽനാഥ് vs ജ്യോതിരാദിത്യ സിന്ധ്യ) തുടർന്ന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ മുഖ്യമന്ത്രി പദം രാജിവച്ചു. കമൽനാഥുമായി ഭിന്നതയിലായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു.[7][8]2020 മുതൽ 2022 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.[9]
പ്രധാന പദവികളിൽ