ഹിന്ദു, ഇസ്ലാം, ക്രിസ്തു മതം എന്നിവയാണ് കേരളത്തിലെ പ്രധാന മതങ്ങൾ.2011-ലെ കാനേഷുമാരി കണക്ക് പ്രകാരം കേരളത്തിൽ 54.73% ഹിന്ദുക്കളും, 26.56% മുസ്ലിങ്ങളും, 18.38% ക്രിസ്ത്യാനികളുമുണ്ട്. ശേഷിച്ചവർ സിഖ്, ജൈന, ജൂത വിഭാഗങ്ങളിൽപ്പെടുന്നു.[2].
ഹിന്ദു എന്നാൽ സിന്ധു നദീ തീരം എന്നർത്ഥം. ആയതിനാൽ ഹിന്ദുവെന്നത് സിന്ധു നദീ തീരത്ത് വസിക്കുന്നവൻ എന്നാണർത്ഥം. ജനങ്ങൾ അനുഷ്ഠിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും എന്നർത്ഥത്തിലാണ് ഹിന്ദു മതം ആദ്യമായി അറിയപ്പെട്ടിരുന്നത്. ഉറവിടങ്ങളായ ശ്രുതി, സ്മൃതി, വേദങ്ങൾ, പുരാണങ്ങൾ , ഉപനിഷത്തുകൾ, സദാചാര സംഹിതകൾ എന്നിവയാണ്. ഇന്ത്യയി 85% ഹിന്ദുക്കളാണ്. മറ്റ് മതങ്ങളെ അപേക്ഷിച്ച് ഏകീകൃത അരാധനാസ്വഭാവമില്ല. വിവിധ വിഭാഗങ്ങളുണ്ടായിരുന്നെങ്കിലും ആര്യന്മാരുടെ അധിനിവേശം വരെ ജാതിതിരിവ് ഇല്ലായിരുന്നു. File:Page 1 of details regarding classes and their succession laws.png Kudaloor Ramachandra Aiyer കേരളത്തിലെ ജാതി വ്യവസ്ഥ
ഇന്ത്യയിൽ കുടിയേറിയ ആര്യന്മാരാണ് ബ്രാഹ്മണർ എന്നു വിശ്വസിക്കുന്നു. എന്നാൽ കേരളത്തിൽ പല സ്ഥലങ്ങളിൽ നിന്നുള്ള ആര്യാധിനിവേശം ഉണ്ടായിട്ടുണ്ട്.എങ്കിലും നമ്പൂതിരി എന്നറിയപ്പെടുന്ന കർണ്ണാടകത്തിൽ നിന്നും വന്ന ബ്രാഹ്മണരാണ് നമ്പൂതിരിമാർ [3]. ഇവർക്കാണ് ഇതിൽ മേലെത്തട്ട്. ബ്രാഹ്മണരിൽ ഉയർന്നവരെ ആര്യപട്ടന്മാർ എന്നു പറയാറുണ്ട്. [4]. മറ്റുള്ളവരെ കുടിയേറിപ്പാർത്തതിന്റെ അടിസ്ഥാനത്തിൽ അവരെ അഞ്ചായി തിരിക്കാം
ആറോളം അവാന്തര വിഭാഗങ്ങൾ തന്നെ ഉള്ള ഒരു വിഭാഗമാണിത് ക്ഷേത്രങ്ങളിലെ മാലകെട്ട്, ചെണ്ടകൊട്ട്, അടിച്ചുവാരൽ, ശംഖുവിളിക്കൽ തുടങ്ങി വിവിധ തരം ജോലികളാണ് ഇവർ ചെയ്തു വന്നിരുന്നത്. അവയിലെ ചില വിഭാഗങ്ങൾ താഴെ പറയുന്നു,
ചാതുർവർണ്ണ്യ വ്യവസ്ഥിതിയനുസരിച്ച് ബ്രാഹ്മണർ കഴിഞ്ഞാൽ അടുത്ത സ്ഥാനം അർഹിക്കുന്ന ജാതികാരാണ് ഇവർ. പ്രജാസംരക്ഷണം, ദാനം, വെഡാദ്ധ്യയനം തുടങ്ങിയവയാണ് ധർമ്മങ്ങൾ. ഇവർ മൂന്നായി തരം തിരിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ രാജാക്കന്മാർ ആണ് സാമന്തന്മാർ.
ഇവരിൽ തന്നെ പത്തു വിഭാഗങ്ങൾ ഉണ്ട്. നമ്പൂതിരിമാരും നായർവിഭാഗക്കാരും തമ്മിലുണ്ടായ വേഴ്ചയുടെ ഫലമായി നായന്മാരിൽ നിന്നും തരം തിരിഞ്ഞുണ്ടായ അന്തരാള ജാതിയാണിവർ.
ചെമ്പകശ്ശേരി, തൃക്കാക്കര തിടങ്ങി രാജ്യാധികാരം നടത്തിവന്ന ബ്രാഹ്മണരാണ് ബ്രാഹ്മണ ക്ഷത്രിയർ.
തമിഴ്‌നാട്ടിൽ നിന്നുംകുടിയേറിപ്പാർത്ത പൂഞ്ഞാർ, പന്തളം തുടങ്ങി രാജകുടുംബങ്ങളാണ് പർദേശി ക്ഷത്രിയർ.
വിവിധ വംശങ്ങളിൽ പട്ടാളക്കാരുടെയും ഉദ്യോഗസ്ഥരുടെയും സമ്പന്നന്മാരുടെയും തറവാടുകളെ ക്ഷത്രിയ സ്ഥാനമുള്ള നായരായി കണക്കാക്കി വന്നു, 1113 ഒരു രേഖയിലാണ് ആദ്യമായി നായർ എന്ന പദം ഉപയോഗിച്ചു കാണുന്നത്. നായന്മാരിൽ തന്നെ 116 ഉപവിഭാഗങ്ങൾ ഉണ്ട് എന്ന് 1901 -ലെ സെൻസസ് പറയുന്നു. 18 വിഭഗങ്ങൾ ഉണ്ട് എന്നാണ് പഴമ. എന്നാൽ ഇന്ന് അഞ്ചു പ്രധാന വിഭാഗങ്ങളേ ഉള്ളൂ.[5][6]
വൈശ്യവർണ്ണം അഗ്രഹാരി ഉൾപ്പെടെയുള്ള അനേകം ജാതികളും ഉപജാതികളും ചേർന്നതാണ്.[6] അഗ്രവാൾ,[7] ബർണ്വാൾ, ഗാഹൊയി, കാസ്വാധൻ, ഖണ്ഡേവാൾ, ലോഹനാസ്, മഹേശ്വരി,ഓസ്‌വാൾ,ആര്യവൈശ്യാസ്,വാണിയർ, തെലുഗ് ചെട്ടിയർ, വൈശ്യവാണീ, മോധ് എന്നീ ജാതികൾ ഈ വിഭാഗത്തിൽപ്പെടുന്നു.
നായരിലെ തന്നെയുള്ള ഉപവിഭാഗമായ
ഹിന്ദുമതത്തിലെ നാലു വർണ്ണങ്ങളിലും ഉൾപ്പെടാതിരുന്നവരെ അവർണ്ണർ എന്നു വിളിക്കുന്നു. സവർണ്ണർ, ഇവരെ ജാതിയിൽ ഏറ്റവും താഴെക്കിടയിലായി കണക്കാക്കുന്നു. ഇന്നത്തെ മറ്റു പിന്നോക്ക ജാതിക്കാർ, പട്ടികജാതി, പട്ടിക വർഗ്ഗം തുടങ്ങിയവർ ഈ കൂട്ടത്തിൽ പെടുന്നു.
വിദ്യാഭ്യാസാനുകൂല്യങ്ങൾക്ക് അർഹത്യുള്ള ഹിന്ദു മതത്തിലെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവർ. തഴെ പറയുന്നവ അതിൽ ചിലതാണ്:
തട്ടാൻ),കമ്മളാർ.
ക്രിസ്തുവർഷം എഴാം നൂറ്റാണ്ടിൽ, പ്രവാചകൻ മുഹമ്മദ് നബി അറേബ്യയിൽ പ്രചാരണം ആരംഭിച്ച അതേ കാലയളവിൽ തന്നെ കേരളത്തിലും ഇസ്ലാം മതം പ്രചരിച്ചു എന്ന് കരുതാം. എന്നാൽ അതിനുമുന്നേ തന്നെ അറബികളും പേർഷ്യക്കാരും എത്യോപ്യരും കേരളത്തിൽ വേരുറപ്പിച്ചിരുന്നു. കേരളത്തിലെ അവസാന ചേര രാജാവ് ചേരമാൻ പെരുമാൾ ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിന് സഹായങ്ങൾ ചെയ്തു കൊടുത്തു എന്നു വിശ്വസിക്കുന്നു. സാമൂതിരിമാരുടെ കാലത്ത് മുസ്ലീങ്ങൾ നല്ല സ്വാധീനം നേടിയിരുന്നു, അദ്ദേഹത്തിന്റെ പ്രമുഖ സേനാ നായകൻ ആയിരുന്ന കുഞ്ഞാലി മരയ്ക്കാർ മുസ്ലിം ആയിരുന്നു. പ്രവാചകന്റെ കാലത്ത് തന്നെ ഭിന്നചാരങ്ങളും വിശ്വാസങ്ങളും ഉണ്ടായിരുന്നവർ ഈ മതത്തിലേയ്ക്ക് വരാൻ തുടങ്ങി. പ്രവാചകന്റെ മരണാനന്തരം ഖലീഫ സ്ഥാനത്തെ ചൊല്ലിയുണ്ടായ ആശയ ഭിന്നത പിന്നീട് മതത്തിൽ വിഭാഗീയത വളർത്താൻ ഇടയാക്കുകയും "ശിയായിസത്തിന്റെ" രൂപീകരണത്തിനു കാരണമാവുകയും ചെയ്തു. വിവിധ വിഭാഗങ്ങൾ താഴ പറയുന്നു.
കേരളത്തിൽ കൂടുതൽ സുന്നി വിഭാഗക്കാരാണ്. കേരളത്തിലെ സുന്നി വിഭാഗങ്ങൾ കൂടുതലും കർമ്മശാസ്ത്രത്തിൽ ശാഫി ഇമാമിന്റെ മദ്ഹബ് പിന്തുടരുന്നവരാണ്. മതപരമായി ഭിന്നതകളൊന്നുമില്ലെങ്കിലും നാല് മദ് ഹബുകളിലും വളരെ ചെറിയ വ്യത്യാസങ്ങൾ പ്രകടമാണ്. വിശ്വാസപരമായ മാറ്റങ്ങൾ അല്ലിത്. കർമ്മശാസ്ത്രപരമായി നാല് ഇമാമുകൾ തമ്മിൽ ഉണ്ടായിരുന്ന അഭിപ്രായമാണ് ഇതിനാധാരം. കോട്ടയം, കൊല്ലം,പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും പാലക്കാട്-തൃശൂർ ജില്ലകളിലെ ചില ഭാഗങ്ങളിലും ഹനഫി മദ്ഹബിൽ പിന്തുടരുന്നവരുമുണ്ട്. ഹനഫി-ഷാഫി മദ്ഹബിൽ കണ്ടേക്കാവുന്ന ചെറിയ മടങ്ങളിൽ ഒന്ന് അസർ നിസ്കാരത്തിന്റെ സമയത്തിലുള്ള വ്യത്യാസമാണ്.
കേരളത്തിൽ ഇസ്ലാം മതപ്രചാരണാർത്ഥം എത്തിയ മാലിക് ദിനാറിൽ നിന്നും ഇസ്ലാം മതം കേരളത്തിലെത്തി എന്നാണു വിശ്വസിക്കപ്പെടുന്നത്. ആദ്യകാലത്തും പിന്നീടുമായി ഇസ്ലാം മതം സ്വീകരിച്ച സവർണ, അവർണ ഹിന്ദുക്കളിൽ നിന്നുമുണ്ടായ മുസ്ലിങ്ങളുടെ പിൻഗാമികളാണ് മാപ്പിളമാർ.
കേരളവും അറേബ്യയും തമ്മിലുള്ള വ്യാപാര ബന്ധത്തിന് അനേകം നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രവാചകന്റെ കലാത്തിനു മുൻപും അറബികൾ കേരളത്തിൽ വ്യപാരാവശ്യാർഥം സന്ദർശിക്കാറുണ്ടായിരുന്നു എന്ന് വേണം നിഗമിക്കാൻ. അറബികൾ കൂടുതലായും വ്യാപാരവശ്യത്തിനായി ആശ്രയിച്ചിരുന്നത് കൊടുങ്ങല്ലൂർ, കോഴിക്കോട് തുറമുഖങ്ങളെയായിരുന്നു. അതിനാൽ തന്നെ മുസ്ലിങ്ങളുടെ വളർച്ച പ്രധാനമായും കടലോര പട്ടണങ്ങളിൽ നിന്ന് തന്നെയായിരുന്നു. അവിടങ്ങളിൽ അറബികൾ തങ്ങളുടെ കോളനികൾ സ്ഥാപിച്ചു. കോഴിക്കോട് ഭരണാധികാരിയായിരുന്ന സമൂതിരുമായുള്ള ബന്ധം ഇസ്ലാം മതത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടി.
തലശ്ശേരി ഭാഗത്തെ പ്രബലരായ മുസ്ലീം വിഭാഗമാണ്. കേയി എന്നാൽ കപ്പലുടമ എന്നർത്ഥം (അറബിയിൽ). കണ്ണൂരിലെ അലുപ്പിയാണ് ഇതിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ കുടുംബപ്പേരായ കേയി പേരിനൊപ്പം ചേർത്ത് ഈ വിഭാഗം ഉടലെടുത്തു.
പഠാണികൾ എന്ന പേരിൽ തിരുവിതാംകൂറിൽ അറിയപ്പെടുന്ന വിഭാഗം. കുതിരപ്പടയാളികളായി വിവിധ ഘട്ടങ്ങളിൽ ഡക്കാൻ പീഠഭൂമിയിൽ നിന്നെത്തിയവരാണിവർ
തമിഴ്‌നാട്ടിൽ നിന്നെത്തിയവർ
മുസ്ലീം ആധിപത്യമുണ്ടായിരുന്ന കാലഘട്ടങ്ങളിലും അല്ലാത്തപ്പോഴും പല തെന്നിന്ത്യൻ സൈന്യങ്ങളിലും അശ്വസൈന്യവിഭാഗമായിരുന്നു റാവുത്തർമാർ. ഈ വംശത്തിൽ തുർക്ക്-തെന്നിന്ത്യൻ സങ്കരപാരമ്പര്യം (multi ethnic) ഉള്ളതായി സൂചനകൾ ഉണ്ട്. തുർക്കി എന്നർത്ഥം വരുന്ന ‘തുലുക്കർ’ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നത് ഇതിലേക്കുള്ള സാദ്ധ്യതയാണ്. സുന്നി വിഭാഗത്തിലെ 'ഹനഫീ മദ്ഹബ്'(Hanafi school- ഇമാം അബൂഹനീഫയാൽ-699—767 CE- ക്രോഡീകൃതമായ കർമശാസ്ത്രം) പിന്തുടരുന്ന ഇവരുടെ പരമ്പരാഗതഭാഷ തമിഴ് ആണ്. ഇവരുടെ ഉത്പത്തിയെക്കുറിച്ച് ഇനിയും ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ കപ്പൽ കയറിപ്പോയ ഇവരിലെ ഒരു വിഭാഗം മലയ, സിങ്കപ്പൂർ ദേശങ്ങളിൽ കുടിയേറിയിട്ടുണ്ട്. റാവുത്തർ എന്നും റാവ്ടിൻ (Rautin) എന്നും സർനെയിം ഉപയോഗിക്കുന്ന അവർ ഇന്ന് അവിടങ്ങളിൽ പ്രബലവിഭാഗമാണ്. കേരള ചരിത്ര ഗവേഷണ കൌൺസിൽ 'റാവുത്തർമാരുടെ മുന്നൂറു വർഷം' എന്ന ഒരു ചരിത്രപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവാചകൻ മുഹമ്മദ് നബിയുടെ വംശപരമ്പര എന്നു അവകാശപ്പെടുന്ന ഒരു വിഭാഗമാണ് തങ്ങൾമാർ. കച്ചവടാവശ്യാർത്ഥം പലകാലഘട്ടങ്ങളിലായി യെമെനിൽ നിന്നും കേരളത്തിലെത്തിയ ഇവരുടെ പിന്മുറക്കാർ വാണിജ്യരംഗത്തും ഇസ്ലാം മതപ്രബോധനരംഗത്തും പ്രഗല്ഭരായിത്തീർന്നു. മലബാറിലെ കോഴിക്കോട്, പൊന്നാനി, കൊണ്ടോട്ടി, കൊയിലാണ്ടി, വടകര, തലശ്ശേരി എന്നിവിടങ്ങളിലെല്ലാം ധാരാളം തങ്ങൾ കുടുംബങ്ങളുണ്ട്.
സംഘകാലത്ത് തന്നെ കേരളത്തിൽ ക്രിസ്തുമതം പ്രചാരം നേടിയിരുന്നു. ക്രി.വ. 52 ലാണ് ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന തോമാശ്ലീഹ കേരളത്തിൽ എത്തുന്നത് എന്നു വിശ്വസിക്കപ്പെടുന്നു. റോമാക്കാരുടെ പാത അദ്ദേഹം പിന്തുടർന്നു എന്നു കരുതേണ്ടിയിരിക്കുന്നു. യഹൂദന്മാർ ഇവിടെ മുന്നേ തന്നെ വന്നിരുന്നു. അവരായിരിക്കണം തോമാശ്ലീഹയെ ഇങ്ങോട്ട് ആകർഷിച്ചത് എന്ന് കരുതുന്നു.
കത്തോലിക്കാ വിഭാഗങ്ങൾ, ഓർത്തഡൊക്സ് വിഭാഗങ്ങൾ , മറ്റു പൗരസ്ത്യ സഭകൾ, പ്രൊട്ടസ്റ്റന്റ് സഭകൾ എന്നിവയാണ് കേരളത്തിലെ മുഖ്യധാരാ ക്രൈസ്തവ സഭാ വിഭാഗങ്ങൾ.
റോമിലെ മാർപാപ്പ പരമാധ്യക്ഷനായുള്ള കത്തോലിക്കാ സഭയുടെ മൂന്ന് ഘടകങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ രണ്ട് വിഭാഗങ്ങൾ കേരളത്തിലുണ്ട്.
കത്തോലിക്കാ, ഓർത്തഡോക്സ്, പൗരസ്ത്യ സഭകളിൽ പെടാത്ത എല്ലാ സഭകളേയും പ്രൊട്ടസ്റ്റൻറ് വിഭാഗത്തിൽ പൊതുവേ പെടുത്തിയിരിക്കുന്നത്.
ഈ മുഖ്യധാരാ ക്രൈസ്തവരിൽ പെടാത്ത യഹോവയുടെ സാക്ഷികൾ പോലെയുള്ള സ്വതന്ത്രവിഭാഗങ്ങൾ അത്രിത്വവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നു. എന്നിരുന്നാലും ക്രിസ്തീയരുടെ മൊത്തം എണ്ണം നിർണ്ണയിക്കുന്നതിൽ ഇക്കൂട്ടരേയും ഉൾപ്പെടുത്തിയിരിക്കുന്നു.