ജിലേബി | |
---|---|
![]() Jilebi Malayalam Movie | |
സംവിധാനം | അരുൺ ശേഖർ |
നിർമ്മാണം | ഈസ്റ്റ് കോസ്റ്റ് വിജയൻ |
രചന | അരുൺ ശേഖർ |
കഥ | അരുൺ ശേഖർ |
തിരക്കഥ | അരുൺ ശേഖർ |
അഭിനേതാക്കൾ | ജയസൂര്യ രമ്യ നമ്പീശൻ വിജയരാഘവൻ ധർമജൻ ബോൾഗാട്ടി കെ.പി.എ.സി.ലളിത ശാരി ശശി കലിംഗ മാസ്റ്റർ ഗൗരവ് ബേബി സയൂരി |
സംഗീതം | ബിജിബാൽ |
ഗാനരചന | സന്തോഷ് വർമ ഈസ്റ്റ് കോസ്റ്റ് വിജയൻ ശശികല മേനോൻ |
ഛായാഗ്രഹണം | ആൽബി ആന്റണി |
ചിത്രസംയോജനം | സൂരജ് ഇ.എസ് |
സ്റ്റുഡിയോ | ഈസ്റ്റ് കോസ്റ്റ് |
വിതരണം | ഈസ്റ്റ് കോസ്റ്റ് റീൽ ആൻഡ് റിയൽ എന്റർടെയിൻമെന്റ്സ് |
റിലീസിങ് തീയതി | 31-ജൂലൈ-2015 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
'മൈ ബോസ്' എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് നിർമ്മിച്ച ചിത്രമാണ് ജിലേബി. ജയസൂര്യ , രമ്യാനമ്പീശൻ എന്നിവർ നായികാ നായകന്മാരായെത്തുന്ന ചിത്രത്തിൽ രണ്ട് കുട്ടികളും പ്രധാന വേഷത്തിലെത്തു ന്നു. നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുൺ ശേഖർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മൈ ബോസിന് ശേഷം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിക്കുന്ന ജിലേബിയിൽ ശ്രീക്കുട്ടനെന്ന കർഷകനായി ജയസൂര്യ അഭിനയിക്കുന്നു.[1]
ജയസൂര്യയുടെ കേന്ദ്രകഥാപാത്രം, കുസൃതികളായ രണ്ടു കുട്ടികൾ, കാവ്യഭംഗിയും ഇമ്പമാർന്ന ഈണവും സമ്മേളിച്ച ഗാനങ്ങൾ ,മണ്ണിന്റെ മണമുള്ള മനുഷ്യനും, അവന്റെ നന്മ നിറഞ്ഞ മനസ്സിനും, ലാളിത്യത്തിനും, നിഷ്കളങ്കതയ്ക്കും ഏറെ പ്രാധാന്യം കൊടുക്കുന്ന "ജിലേബി"നൂറുശതമാനവും കാർഷികവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുവ കർഷകനായ ശ്രീക്കുട്ടന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മലയാളസിനിമയിൽ അമ്മമാർക്ക് സ്‌ഥാനമില്ലെന്ന നിരന്തരമായ പരാതികൾക്ക് പരിഹാരമെന്നോണം ഗ്രാമീണകഥ പറയുന്ന ഈ ചിത്രത്തിൽ കെ.പി.ഏ.സി. ലളിത സ്‌നേഹമായിയായ അമ്മയായി നിറഞ്ഞുനിൽക്കുന്നുണ്ട്. ജയസൂര്യയുടെ കഥാപാത്രവും കുസൃതികളായ രണ്ട് കുട്ടികളും തൃശൂരിൽ നിന്ന് കൊടൈക്കനാലിലേക്ക് നടത്തുന്ന യാത്രയ്ക്കിടെയുണ്ടാവുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. [2]
ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ് വർമ്മ, ശശികല മേനോൻ എന്നിവരുടെ ഗാനങ്ങൾക്ക് ബിജിബാൽ ഈണം പകരുന്നു. പി ജയചന്ദ്രൻ , നജിം അർഷാദ്, ഗായത്രി, യാസിൻ നിസാർ, ഹരികിരൺ, ദയ, ദേവ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
പാലക്കാട്ടെ കാവശ്ശേരി,പൊള്ളാച്ചി,പഴനി, കൊടൈക്കനാൽ,കൊച്ചി, ദുബായ് എന്നിവിടങ്ങളിലായാണ് ജിലേബിയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.