എൻ.കിരൺകുമാർ റെഢി | |
---|---|
അവിഭക്ത ആന്ധ്ര പ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രി | |
ഓഫീസിൽ 2010-2014 | |
മുൻഗാമി | കെ.റോസയ്യ |
പിൻഗാമി | 2014 ആന്ധ്ര,തെലുങ്കാന വിഭജനം |
നിയമസഭാംഗം | |
ഓഫീസിൽ 2009-2014, 2004-2009, 1999-2004, 1989-1994 | |
മണ്ഡലം |
|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അണ്ണമയ ജില്ല, ഹൈദരാബാദ്, തെലുങ്കാന | 13 സെപ്റ്റംബർ 1959
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | രാധിക |
കുട്ടികൾ | നികിലേഷ്, നിഹാരിക |
As of 23 ഡിസംബർ, 2023 ഉറവിടം: സ്റ്റാർസ് അൺ ഫോൾഡഡ് |
2010 മുതൽ 2014 വരെ അവിഭക്ത ആന്ധ്ര പ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്ന ഹൈദരാബാദിൽ നിന്നുള്ള മുതിർന്ന മുൻ കോൺഗ്രസ് നേതാവാണ് എൻ.കിരൺ കുമാർ റെഢി.(ജനനം : 13 സെപ്റ്റംബർ 1959) നാലു തവണ നിയമസഭാംഗം, നിയമസഭ സ്പീക്കർ, സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2]
അവിഭക്ത ആന്ധ്ര പ്രദേശിലെ ഹൈദരാബാദ് സിറ്റിയിലെ അണ്ണാമയ ജില്ലയിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അമർനാഥ് റെഢിയുടെ മകനായി 1959 സെപ്റ്റംബർ 13ന് ജനനം. ഹൈദരാബാദ് പബ്ലിക് സ്കൂൾ, സെൻറ് ജോസഫ് ജൂനിയർ കോളേജ്, നിസാം കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം ഒസ്മാനിയ യൂണിവേഴ്സിററിയിൽ നിന്ന് നിയമ ബിരുദം നേടി.
വയൽപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് അമർനാഥ് റെഢി 1989-ൽ അന്തരിച്ചതിനെ തുടർന്നാണ് കിരൺ രാഷ്ട്രീയത്തിലിറങ്ങിയത്.
1989-ൽ പിതാവിന്റെ മണ്ഡലമായിരുന്ന വയൽപ്പാടിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ കിരൺ 1994-ൽ സിറ്റിംഗ് സീറ്റിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1999-ൽ പിലേരു മണ്ഡലത്തിൽ നിയമസഭാംഗമായ കിരൺ പിന്നീട് തുടർച്ചയായി രണ്ട് തവണ (2004, 2009) കൂടി പിലേരുവിൽ നിന്ന് നിയമസഭയിലെത്തി.
2009 മുതൽ 2010 വരെ നിയമസഭ സ്പീക്കറായും 2010 മുതൽ 2014 വരെ അവിഭക്ത ആന്ധ്ര പ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.
1989 മുതൽ 2014 വരെ കോൺഗ്രസ് പാർട്ടി അംഗമായിരുന്ന കിരൺകുമാർ 2014-ൽ സംസ്ഥാന വിഭജനത്തോടെ കോൺഗ്രസ് വിട്ട് ജയ് സമക്യാന്ധ്ര പാർട്ടി രൂപീകരിച്ചെങ്കിലും 2018-ൽ വീണ്ടും കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി.
2023 ഏപ്രിൽ 7 ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു.[3].