മൗലാന വഹീദുദ്ദീൻ ഖാൻ | |
---|---|
മരണം | 2021 ഏപ്രിൽ 21 |
തൊഴിൽ | ഇസ്ലാമിക പണ്ഡിതനും,പ്രഭാഷകനും ഗ്രന്ഥകാരനും |
Genre | ഇസ്ലാമിക സാഹിത്യം |
ശ്രദ്ധേയമായ രചന(കൾ) | തഥ്കിറുൽ ഖുർആൻ |
ഇന്ത്യയിലെ ഒരു ഇസ്ലാമിക പണ്ഡിതനാണ് മൗലാന വഹീദുദ്ദീൻ ഖാൻ.[1] പത്മഭൂഷൺ അവാർഡ് ഉൾപ്പെടെ ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുള്ള വഹീദുദ്ദീൻ ഖാൻ ഒരു മികച്ച ഗ്രന്ഥകാരൻ കൂടിയാണ്.[2] ഖുർആന്റെ ലളിതവും സമകാലികവുമായ ഇംഗ്ലീഷ് വിവർത്തനം രചിചിട്ടുണ്ട് അദ്ദേഹം.[3] ഇ.ടി.വി ഉർദു, ബ്രിഡ്ജസ് ടി.വി. ,ഐ.ടി.വി , ക്യു ടി.വി., ആജ് ടി.വി., തുടങ്ങിയ ടി.വി ചാനലുകൾക്ക് വേണ്ടി പ്രഭാഷണങ്ങൾ നടത്തിവരുന്നു ഇപ്പോൾ അദ്ദേഹം.[4] മില്ലിഗസറ്റ് പത്രാധിപരും പ്രമുഖ പണ്ഡിതനുമായ സഫറുൽ ഇസ്ലാം ഖാൻ, വഹീദുദ്ദീൻ ഖാന്റെ പുത്രനാണ്. കോവിഡ് -19 ബാധിതനായി 2021 ഏപ്രിൽ 21 ന് അദ്ദേഹം മരണമടഞ്ഞു.[5]
1925 ൽ ഉത്തർപ്രദേശിലെ അസംഗഡിലാണ് വഹീദുദ്ദീൻ ഖാൻ ജനിച്ചത്.[6] പരമ്പരാഗത ഇസ്ലാമിക പാഠശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം മാഗസിനുകളിലും മറ്റും ലേഖനങ്ങൾ എഴുതുമായിരുന്നു. 1970 ൽ ഡൽഹിയിൽ ഒരു ഇസ്ലാമിക് സെന്റർ സ്ഥാപിച്ചു. 1976 അർ-രിസാല എന്നൊരു ഉർദു മാഗസിൻ പ്രസിദ്ധീകരണം ആരംഭിച്ചു. പ്രധാനമായും അദ്ദേഹത്തിന്റെ തന്നെ രചനകളായിരുന്നു ഇവയിൽ കൂടുതലായും വെളിച്ചം കണ്ടത്. ഇതേ മാഗസിന്റെ ഇംഗ്ലീഷ് പതിപ്പ് 1984 ഫെബ്രുവരിയിലും ഹിന്ദി പതിപ്പ് 1990 ഡിസംബറിലും തുടങ്ങുകയുണ്ടായി. "ഹൈജാക്കിംഗ്-എ ക്രൈം" [7] , "റൈറ്റ്സ് ഓഫ് വുമൺ ഇൻ ഇസ്ലാം",[8] "ദ കൺസപ്റ്റ് ഓഫ് ചാരിറ്റി ഇൻ ഇസ്ലാം"[9] , ദ കൺസപ്റ്റ് ഓഫ് ജിഹാദ്".[10] എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയങ്ങളായ ലേഖനങ്ങളാണ്. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ലേഖനങ്ങളും മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്
മുസ്ലിംകൾ തങ്ങളുടെ പ്രശ്നങ്ങളെ അസുഖകരവും അനാവശ്യവുമായ സാഹചര്യങ്ങളായി പരിഗണിക്കാതെ അവയെ ഭാവാത്മകമായി കാണുകയും ഒരു വെല്ലുവിളിയായി സ്വീകരിച്ച് അതിനെ മറികടക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത്.[11]
വഹീദുദ്ദീൻ ഖാന്റെ തിരഞെടുത്ത ഏതാനും കൃതികൾ [12]: