ഇന്ത്യൻ ദേശീയവാദിയായിരുന്നു യോഗേന്ദ്ര ശുക്ല (1896-1960) . ബിഹാറിൽ ജനിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് ഇദ്ദേഹം. സെല്ലുലാർ ജയിലിൽ (കലാപ്പാനി) അദ്ദേഹം തടവുകാരനായിട്ടുണ്ട്. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്റെ (HSRA) സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം. ബസവോൺ സിംഗ് (സിൻഹ) ഉൽപ്പെടുന്ന ബീഹാറിൽ നിന്നുള്ള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു[1] .
യോഗേന്ദ്ര ശുക്ലയും അദ്ദേഹത്തിന്റെ മരുമകൻ ബെെകാന്ത് ശുക്ലയും (1907-1934) ബീഹാറിലെ മുസാഫർപുർ ജില്ലയിൽ ജലാല്പർ ഗ്രാമത്തിൽ നിന്നുള്ളവരാണ്.[2] 1932 മുതൽ 1937 വരെ യോഗേന്ദ്ര കാലാപാനിയിൽ തടവുശിക്ഷ അനുഭവിച്ചു. ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളായിരുന്നു യോഗേന്ദ്ര ശുക്ല. നിരവധി ചൂഷണത്തിന് വിധേയനായി പ്രശസ്തനായി. ഭഗത്സിംഗിന്റെയും ബതുകേശ്വർ ദത്തയുടേയും മുതിർന്ന സഹാംഗമായിരുന്നു അദ്ദേഹം. വിപ്ലവ പ്രവർത്തനങ്ങൾക്കിടെ ആറസ്റ്റിലായി അദ്ദേഹം ആകെ പതിനാറ് വർഷവും 6 മാസവും അദ്ദേഹം ജയിൽ വാസം അനുഷ്ഠിച്ചു. ഇന്ത്യയുടെ വിവിധ ജയിലുകളിൽ തടവിൽ ആയിരുന്ന ഇദ്ദേഹം കഠിന പീഡനത്തിനു വിധേയനായിരുന്നു. ഇദ്ദേഹം ഇരുമ്പ് ഭരണഘടനയെ എതിർത്തു. അദ്ദഹം കഠിന പീഡനത്താൽ അന്ധനായിത്തീർന്നു .പീഡനത്താൽ രാേഗ ബാധിതനായി മരണമടഞ്ഞു,.
1932 ഒക്ടോബറിൽ, കൗൺസിലിലെ ഗവർണറുടെ നിർദ്ദേശപ്രകാരം ജുഡീഷ്യൽ സെക്രട്ടറി, A. C .ഡേവിസ് വിപ്ലവകാരികളുടെ പേരുകളും അവരുടെ കുറ്റകൃത്യങ്ങളുടെ ഒരു ചെറു വിവരണവും നൽകാൻ ഉത്തരവ് നൽകി.കുറ്റകൃത്യത്തിൽ ഉൽപ്പെടുന്ന വിപ്ലവകാരികളെ ആൻഡമാനിലെക്ക് കടത്താനും ഉത്തരവിട്ടു [3] .യോഗേന്ദ്ര ശുക്ല, ബസവോൺ സിംഗ് (സിൻഹ), ശ്യാമീതോ നാരായൺ എന്ന രാം സിംഗ്, ഈശ്വര ദയാൽ സിംഗ്, കേദാർ മണി ശുക്ല, മോഹിത് ചന്ദ്ര അധികാരി, രാം പ്രതാപ് സിംഗ് എന്നീ പേരുകൾ ഡി.ഐ.ജി.ജഡീഷ്യൽ സെക്രട്ടറിക്ക് നൽകി.
യോഗേന്ദ്ര ശുക്ല, കേദർ മണി ശുക്ല, ശ്യാമീതോ നാരായൺ തുടങ്ങിയവർ 1932 ഡിസംബറിൽ ആൻഡമാനിലെത്തി. 1937 ൽ, 46 ദിവസത്തെ നിരാഹാരത്തിന്റെ ഫലമായി യോഗേന്ദ്ര ശുക്ലയെ ഹസാരിബാഗ് സെൻട്രൽ ജയിലിലേക്ക് മാറ്റി.1937 ൽ ശ്രീകൃഷ്ണ സിൻഹ ആദ്യ കോൺഗ്രസ് മന്ത്രിസഭ രൂപീകരിച്ചപ്പോൾ അദ്ദേഹം രാഷ്ട്രീയ തടവുകാരുടെ കാരണങ്ങൾ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ മന്ത്രിസഭ 1938 ഫെബ്രുവരി 15-ന് ഈ വിഷയത്തിൽ രാജിവെച്ചു. ഇതിന്റെ ഫലമായി വൈസ്രോയി തടവിൽ കഴിയുന്നവരെ വിടുവാൻ ആവശ്യപ്പെട്ടു. യോഗേന്ദ്ര ശുക്ലയും മറ്റ് രാഷ്ട്രീയ തടവുകാരും 1938 മാർച്ചിൽ പുറത്തുവന്നു.