ഏഴു തവണ ലോക്സഭാംഗം, നാല് തവണ രാജ്യസഭാംഗം, മൂന്ന് തവണ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, ജനതാദൾ (യുനൈറ്റഡ്) മുൻ ദേശീയ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ച
[4]ബീഹാറിൽ നിന്നുള്ള മുതിർന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു.
ശരത് യാദവ്.[5](1947-2023) [6][7][8] വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2023 ജനുവരി 12ന് അന്തരിച്ചു.[9]
1947 ജൂലൈ 1-ന് മദ്ധ്യപ്രദേശിലെ ഹോഷൻഗ്ഗാബാദ് ജില്ലയിൽ കർഷകകുടുംബത്തിൽ നന്ദകിഷോർ യാദവിൻ്റെയും സുമിത്രയുടേയും മകനായി ജനിച്ചു. ജബൽപൂർ എൻജിനീയറിങ്ങ് കോളേജിൽ നിന്നു ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശരത് യാദവ് ജബൽപ്പൂർ റോബർട്ട്സൻ കോളേജിൽ നിന്നും ബി.എസ്.സി.ബിരുദവും കരസ്ഥമാക്കി. കൃഷിക്കാരൻ, എൻജിനീയർ, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളിലറിയപ്പെടുന്ന ശരത് യാദവ് ജയപ്രകാശ് നാരായണൻ്റെ ജെ പി മൂവ്മെൻറിൽ അംഗമായാണ് രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്[10]
1974-ൽ ജബൽപ്പൂരിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയായിട്ടാണ് പൊതുരംഗപ്രവേശനം. 1974-ൽ ജബൽപൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായി.[11]
1988-ൽ ജനതാദളിൻ്റെ രൂപീകരണത്തോടെ വി.പി.സിംഗിനൊപ്പം ഉറച്ച് നിന്നു.
1989-1990-ലെ വി.പി. സിംഗ് മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 1997-ൽ ജനതാദളിൻ്റെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
1999-ൽ എൻ.ഡി.എ സഖ്യത്തിൽ ചേരാനുള്ള ശരദ് യാദവിൻ്റെ തീരുമാനം മറ്റൊരു പിളർപ്പിന് വഴിവച്ചു. തീരുമാനത്തെ എതിർത്ത ജനതാദളിലെ വിമത വിഭാഗമായിരുന്ന എച്ച്.ഡി. ദേവഗൗഡ 1999-ൽ ജനതാദൾ(സെക്യുലർ) എന്നൊരു പുതിയ പാർട്ടി രൂപീകരിച്ചു.
1999-ൽ ജനതാദൾ അങ്ങനെ രണ്ട് പാർട്ടികളായി വിഭജിക്കപ്പെട്ടു.
ശരദ് യാദവിൻ്റെ ജനതാദൾ (യുണൈറ്റഡ്) അഥവാ ജെ.ഡി.യു ദേവഗൗഡയുടെ ജനതാദൾ (സെക്യുലർ) എന്ന ജെ.ഡി.എസ്.
2003-ൽ സമതാ പാർട്ടി അടക്കമുള്ള ചെറു പാർട്ടികൾ ജനതാദൾ (യുണൈറ്റഡ്)-ൽ ലയിച്ചതോടെ ജെ.ഡി.യു പുന:സംഘടിപ്പിക്കപ്പെട്ടു.
2005 മുതൽ
2017 വരെ ജനതാദൾ (യുണൈറ്റഡ്) പാർട്ടിയുടെ ദേശീയ നേതാവായിരുന്നു ശരത് യാദവ്.
2017-ൽ ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികൾ നേതൃത്വം നൽകിയ മഹാഗഡ്ബന്ധൻ സഖ്യം വിട്ട് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. മുന്നണിയിൽ അംഗമായി[12]
നിതീഷിനൊപ്പം പോകാഞ്ഞതിനെ തുടർന്ന് ശരത് യാദവിന് 2017-ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം നഷ്ടപ്പെട്ടു[13] പിന്നീട് 2018 മെയിൽ ലോകതാന്ത്രിക് ജനതാദൾ എന്ന പാർട്ടി രൂപീകരിച്ചു[14]. 2022 മാർച്ച് 20ന് ലാലു പ്രസാദ് യാദവിൻ്റെ പാർട്ടിയായ ആർ.ജെ.ഡിയിൽ ശരത് യാദവിൻ്റെ പാർട്ടി ലയിച്ചു.[15]
പ്രധാന പദവികളിൽ
1974 : ലോക്സഭാംഗം, (1) ജബൽപ്പൂർ
1977 : ലോക്സഭാംഗം, (2) ജബൽപ്പൂർ
1977 : പ്രസിഡൻറ്, യുവജനതാദൾ
1978 : ജനറൽ സെക്രട്ടറി, ലോക്ദൾ, പ്രസിഡൻ്റ് യുവലോക്ദൾ
1981 : ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് രാജീവ് ഗാന്ധിയോട് പരാജയപ്പെട്ടു.
1984 : ലോക്സഭയിലേക്ക് യു.പിയിലെ ബദൗണിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1986-1989 : രാജ്യസഭാംഗം, (1)
1989 : ലോക്സഭാംഗം, (3) ബദൗൺ
1989-1997 : ജനറൽ സെക്രട്ടറി ജനതാദൾ, ചെയർമാൻ പാർലമെൻ്ററി പാർട്ടി
1998 : മധേപുരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ലാലു പ്രസാദ് യാദവിനോട് പരാജയപ്പെട്ടു
1999 : ലോക്സഭാംഗം, (6) മധേപുര
1999-2004 : കേന്ദ്ര കാബിനറ്റ് വകുപ്പ്മന്ത്രി, വ്യേമയാനം, തൊഴിൽ, ഭക്ഷ്യ പൊതുവിതരണം
2004 : മാധേപുരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ലാലു പ്രസാദ് യാദവിനോട് പരാജയപ്പെട്ടു
2004-2009 : രാജ്യസഭാംഗം, (2)
2006-2009, 2009-2012, 2013-2016 : ദേശീയ പ്രസിഡൻ്റ്, ജനതാദൾ (യുണൈറ്റഡ്)
2008-2013 : കൺവീനർ, എൻ.ഡി.എ(ദേശീയ ജനാധിപത്യ സഖ്യം)
2009 : ലോക്സഭാംഗം, (7) മാധേപുര
2013 : ജനതാദൾ (യുണൈറ്റഡ്) എൻ.ഡി.എ സഖ്യം വിട്ടു
2014 : ജെ.ഡി.യു, യു.പി.എ സഖ്യത്തിൽ
2014 : മാധേപുരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പപ്പു യാദവിനോട് പരാജയപ്പെട്ടു
2014-2016, 2016-2017 : രാജ്യസഭാംഗം (3), (4)
2015 : ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ് എന്നിവർ ചേർന്ന് ബീഹാറിൽ മഹാ ഗഡ്ബന്ധൻ സർക്കാർ രൂപീകരിച്ചു.
2017 : മഹാ ഗഡ്ബന്ധൻ വിട്ട് ജെ.ഡി.യു, നേതാവ് നിതീഷ് കുമാർ വീണ്ടും എൻ.ഡി.എയിൽ ചേർന്നു. നിതീഷിൻ്റെ തീരുമാനത്തെ എതിർത്തത് കാരണം കൂറുമാറ്റ നിരോധന നിയമപ്രകാരം ശരദ് യാദവിന് രാജ്യസഭാംഗത്വം നഷ്ടമായി.[16]
2018 : ലോക് താന്ത്രിക് ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ചു
2019 : മധേപുരയിൽ നിന്ന് ലോക്സഭയിലേക്ക് ആർ.ജെ.ഡിയുടെ പിന്തുണയോടെ മത്സരിച്ചെങ്കിലും ജെ.ഡി.യുവിലെ ദിനേശ് യാദവിനോട് പരാജയപ്പെട്ടു[17]
2022 : ലാലു പ്രസാദ് യാദവിൻ്റെ പാർട്ടിയായ ആർ.ജെ.ഡിയിൽ ശരത് യാദവിൻ്റെ പാർട്ടിയായ എൽ.ജെ.ഡി ലയിച്ചു.[18]